Video Of Day

Breaking News

സരിതയുടെ അശ്ലീല വീഡിയോ പകര്‍ത്തിയത് ഉന്നത രാഷ്ട്രീയ നേതാവ്

സരിതയുടെ ദൃശ്യങ്ങളില്‍ ചിലത് 'ഷൂട്ട്' ചെയ്ത ആളെ പി.സി. ജോര്‍ജിന്അറിയാം! വീഡിയോയില്‍ കാണുന്നത് താനല്ലെന്ന് സരിത: വാട്‌സ് ആപ്പ് ലക്ഷ്യമിടുന്നത് ഉമ്മന്‍ ചാണ്ടിയെ?

തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ്. നായരുടേതെന്ന പേരില്‍ വാട്‌സ് ആപ്പില്‍ പ്രചരിച്ച ദൃശ്യങ്ങളില്‍ ചിലത് ചിത്രീകരിച്ചത് ആരാണെന്ന് തനിക്കറിയാമെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. എന്നാല്‍ മര്യാദയുടെ പേരില്‍ ആളുടെ പേര് വെളിപ്പെടുത്തുന്നില്ല. സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. 23-നു ശേഷം പേര് വെളിപ്പെടുത്താമെന്നും ജോര്‍ജ് പറഞ്ഞു.

അതേസമയം വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ തന്റെ നഗ്‌ന ചിത്രങ്ങളില്ലെന്ന് വിവാദ നായി സരിത ഇന്നലെ പ്രതികരിച്ചു. സാരി മാറുന്ന വീഡിയോ കണ്ടെന്നും അതു തന്റേതാണെന്നും സോളാര്‍ കേസിനു മുന്‍പ് ചിത്രീകരിച്ചതാണെന്നും സരിത നേരത്തേ തുറന്നു പറഞ്ഞിരുന്നു.  ആറ് വീഡിയോ ക്ലിപ്പുകളാണ് പ്രചരിച്ചിരുന്നത്. തന്റേതെന്ന് പറയുന്ന ദൃശ്യങ്ങള്‍ 28,000 പേര്‍ കണ്ടിട്ടുണ്ടെന്നും സരിത പറയുന്നു. എന്നാല്‍ ലക്ഷക്കണക്കിന് പേര് വീഡിയോ കണ്ടതായാണ് വിശ്വസിക്കപ്പെടുന്നത്.

അതിനിടെ സരിതയുടേതെന്ന് പറയപ്പെടുന്ന ദൃശ്യങ്ങള്‍ വാട്‌സ് ആപ്പിലൂടെ വ്യാപകമായി പ്രചരിപ്പിച്ചത് സോളാര്‍ വിഷയത്തില്‍ പുനരന്വേഷണം ലക്ഷ്യമാക്കിയെന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഡിഎഫിലെ ഉന്നതന്റെയും സരിതയുടെയും അറിവോടെയാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സോളാര്‍ കേസില്‍ സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്‍ പണം തട്ടിയെടുത്തുവെന്ന് ചൂണ്ടിക്കാട്ടി സരിത ബാര്‍ കൗണ്‍സിലിന് പരാതി നല്‍കിയതും ഗൂഢലക്ഷ്യങ്ങളോടെയാണെന്നും ചൂണ്ടിക്കാട്ടുന്നു.

സോളാര്‍ കേസില്‍ സരിതയ്ക്ക് ആര്, എന്തിന് പണം നല്‍കിയെന്ന വിഷയം വീണ്ടും സജീവമാക്കുന്നതിന്റെ ഭാഗമായാണ് സരിത ബാര്‍ കൗണ്‍സിലിന് പരാതി നല്‍കിയതെന്നാണ് ആരോപണം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ലക്ഷ്യം വെച്ച് സോളാര്‍ തട്ടിപ്പ് പൊതുജനമധ്യത്തില്‍ അവതരിപ്പിച്ച ലോബി തന്നെയാണ് വീണ്ടും ഈ വിഷയം സജീവമാക്കുന്നതെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന വിവരം.
കടപ്പാട്: രാഷ്ട്രദീപിക

അഭിപ്രായങ്ങളൊന്നുമില്ല