Video Of Day

Breaking News

സരിതയുടെയും നേതാവിന്റെയും മുഴുനീല വീഡിയോ പുറത്തുവിടുമെന്ന് ഭീഷണി

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പിലെ വിവാദനായിക സരിത എസ്‌. നായരുടെ നഗ്നത ചിത്രീകരിച്ച വീഡിയോ വാട്‌സ്‌അപ്പില്‍ "വൈറലായി" പടര്‍ന്നതോടെ, ഇതിനു പിന്നിലെ ലക്ഷ്യങ്ങളെക്കുറിച്ചു പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കി. ദൃശ്യങ്ങള്‍ പുറത്തുവിട്ടതു വമ്പന്‍മാരെ കുടുക്കാനുള്ള രാഷ്‌ട്രീയ ദുരുദ്ദേശ്യത്തോടെയാണോ എന്നതും അന്വേഷണപരിധിയിലുണ്ട്‌. ഞായറാഴ്‌ച ഉച്ചയോടെയാണു സരിതയുടെ ചിത്രങ്ങള്‍ ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കടക്കം "വാട്‌സ്‌ആപ്‌" മുഖേന ലഭിച്ചത്‌. ലക്ഷക്കണക്കിനുപേര്‍ ഇതു "ഷെയര്‍" ചെയ്‌തതോടെ ദൃശ്യങ്ങളുടെ ഉറവിടം കണ്ടെത്തുക ദുഷ്‌കരമാണെന്നാണു സൂചന.

ഒരു ഉന്നതരാഷ്‌ട്രീയനേതാവിന്റെ അടുത്ത സുഹൃത്തായ വ്യാപാരപ്രമുഖനും സംശയനിഴലിലാണ്‌.
സരിതയുടെ പരാതി ലഭിച്ചാല്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തുതന്നെ മുന്നോട്ടുപോകുമെന്നു പോലീസ്‌ അറിയിച്ചു. വീഡിയോയുടെ സത്യാവസ്‌ഥ പരിശോധിച്ചശേഷം നിയമനടപടി സ്വീകരിക്കുമെന്നാണു സരിതയുടെ പ്രതികരണം. തന്നെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമം തുടക്കം മുതലേയുണ്ട്‌. തന്റെ മരണം ആഗ്രഹിക്കുന്നവരാണു ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്നും എന്നാല്‍, ഇതുകൊണ്ടൊന്നും താന്‍ ആത്മഹത്യ ചെയ്യില്ലെന്നും അവര്‍ മാധ്യമങ്ങളോടു പറഞ്ഞു.

ഒരു സ്വകാര്യ ചാനലിലെ ടോക്‌ഷോയില്‍ പങ്കെടുക്കുകയും നൃത്തച്ചുവടുകള്‍ വയ്‌ക്കുകയും ചെയ്‌തതിനു പിന്നാലെയാണു സരിതയുടെ ചൂടന്‍രംഗങ്ങള്‍ വാട്‌സ്‌അപ്പില്‍ പ്രചരിച്ചതെന്നതും ശ്രദ്ധേയമാണ്‌. ഒന്നര മിനിട്ട്‌ ദൈര്‍ഘ്യമുള്ള ആറു വീഡിയോ ക്ലിപ്പിംഗുകള്‍, റിസോര്‍ട്ടിലെ മുറി എന്നു തോന്നിക്കുന്ന പശ്‌ചാത്തലത്തിലുള്ളതാണ്‌. തെല്ലും കൂസലില്ലാതെ, ചെറുപുഞ്ചിരിയോടെയാണു ദൃശ്യങ്ങളില്‍ വിവാദനായിക പ്രത്യക്ഷപ്പെടുന്നത്‌. ഫേസ്‌ബുക്ക്‌ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകള്‍ ഇന്നലെ ഏറെക്കുറെ പൂര്‍ണമായും "സരിതമയ"മായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല