Video Of Day

Breaking News

21, ഫീമെയില്‍ ജുഹു! വേശ്യാലയത്തിനു വിറ്റ പോലീസുകാരനെ യുവതി 12 വര്‍ഷത്തിനുശേഷം കത്തിച്ചു

മുംബൈ: തന്നെ വേശ്യാലയത്തിനു വിറ്റ പോലീസുകാരനെ യുവതി 12 വര്‍ഷത്തിനു ശേഷം കൊന്നു കത്തിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടിയ പോലീസുകാരനെ യുവതി മയക്കുമരുന്നു കൊടുത്ത ശേഷം കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു. ഇത്തരക്കാര്‍ക്ക് ഒരു പാഠമാകാനായി മൃതദേഹം കത്തിച്ച് പോലീസിന്റെ ശ്രദ്ധയാകര്‍ഷിച്ച് താന്‍ കീഴടങ്ങിയെന്നും യുവതിയുടെ മൊഴിയില്‍ð പറയുന്നു.

 ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 12ന് മുംബൈ ജൂഹുവിലാണ് സംഭവം നടന്നത്. ചേരിയിലെ ഒരു മുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് ഒരു മാസത്തിനു ശേഷം ലൈംഗിക തൊഴിലാളിയായ 29 കാരിയില്‍  എത്തിയത്. ഇവര്‍ ഇപ്പോള്‍ ജുഡീഷല്‍ കസ്റ്റഡിയിലാണ്. യുവതി പറഞ്ഞ കാര്യങ്ങളില്‍ð ഭൂരിഭാഗവും സത്യമാണെന്നó് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ടï്.

 യുവതി പോലീസിനു നല്‍കിയ മൊഴി ഇങ്ങനെ: 2002ല്‍ð രണ്ടാനമ്മയുടെ പീഡനം സഹിക്കാനാവാ തെയാണ്  താന്‍ വീടുവിട്ട് ബിഹാറില്‍ð നിന്നó് മുംബൈയില്‍ð എത്തിയത്. മുംബൈ സിഎസ്ടി റെയില്‍വേ സ്‌റ്റേഷനില്‍ എന്തുചെയ്യണമെന്നറി യാതെ നിന്നó തനിക്ക് കൊല്ലപ്പെട്ട പോലീസ് കോണ്‍സ്റ്റബിളും മറ്റു രണ്ടു സഹപ്രവര്‍ത്തകരും സഹായം വാഗ്ദാനം ചെയ്തു.

അവരെ വിശ്വസിച്ച് കൂടെ പോയ തന്നെó കോണ്‍സ്റ്റബിളും കൂട്ടാളികളും ചേര്‍ന്നó് 25,000 രൂപയ്ക്ക് ഗ്രാന്റ് റോഡിലുള്ള ഒരു വേശ്യാലയത്തിനുð വിറ്റു. പതിനേഴാം വയസില്‍ð വേശ്യാലയത്തില്‍ð എത്തപ്പെട്ട പെണ്‍കുട്ടി രണ്ടïു വര്‍ഷത്തിനു ശേഷം അവിടെ നിന്നു രക്ഷപ്പെട്ടു. പിന്നീട് ബാന്ദ്രയിലെ ഒരു ചെറുഫാക്ടറിയില്‍ð ജോലി നേടി. അവിടെ ഒരു തൊഴിലാളിയുമായി പ്രണയത്തിലായ യുവതി അയാളെ വിവാഹം ചെയ്തു. എന്നാല്‍ð ഒരു കുട്ടി ജനിച്ച ശേഷം ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ ഇവര്‍ക്ക് ഉപജീവനത്തിനായി വീïണ്ടും വേശ്യാവൃത്തി സ്വീകരിക്കേണ്ടിവന്നു.

ഒരു റെയ്ഡില്‍ð തന്നെó പിടിച്ച പോലീസ് സംഘത്തില്‍ð തന്നെó വേശ്യാലയത്തില്‍ð വിറ്റ പഴയ പോലീസ് കോണ്‍സ്റ്റബിളും ഉണ്ടായിരുന്നതായി യുവതി പറയുന്നു. തന്നെó തിരിച്ചറിഞ്ഞ അയാള്‍ നമ്പര്‍ വാങ്ങുകയും ഭീഷണിപ്പെടുത്തി ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്തതായി അവര്‍ പറഞ്ഞു. പീഡനം സഹിക്കാനാവാതെ വന്നപ്പോഴാണ് തന്റെ ജീവിതം നശിപ്പിച്ച പോലീസുകാരനെ കൊല്ലാന്‍ യുവതി തീരുമാനിച്ചത്.ഒരു ഇടപാടുകാരന്‍ വഴി നേടിയ മയക്കുമരുന്നó് പോലീസുകാരന് നല്‍കി മയക്കിയ ശേഷം അയാളെ കഴുത്തു ഞെരിച്ചു കൊന്നു.

സെപ്റ്റംബര്‍ 12 നു രാത്രി ഇയാളെ തന്റെ മുറിയിലിട്ട് കൊന്ന ശേഷം യുവതി സുഹൃത്തിന്റെ വീട്ടിലേക്ക് പോയി. പിറ്റേന്ന്് തിരിച്ചെത്തിയ യുവതി മുറിയിലിട്ടുതന്നെó മൃതദേഹം കത്തിച്ചു. തനിക്ക് രക്ഷപ്പെടാമായിരുന്നെങ്കിലും സംഭവം ലോകത്തെ അറിയിക്കുക എന്നó ലക്ഷ്യത്തോടെയാണ് മൃതദേഹം തന്റെ മുറിയിലിട്ടുതന്നെó കത്തിച്ചതെന്നó് യുവതി വെളിപ്പെടുത്തി. ജുഡീഷല്‍ð കസ്റ്റഡിയില്‍ð കഴിയുന്നó ഇവര്‍ ഗുരുതരമായ ലൈംഗിക രോഗത്തിന് അടിമയാണെന്നó് പോലീസ് അറിയിച്ചു. മറ്റൊരു ലൈംഗിക തൊഴിലാളിയുടെ സംരക്ഷണത്തിലാണ് ഇവരുടെ നാലു വയസുള്ള മകന്‍ കഴിയുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല