Video Of Day

Breaking News

ഷൂട്ടിംഗ് താരം താരയെ ഹുസൈന്‍ വിവാഹം കഴിച്ചത് സെക്‌സ് റാക്കറ്റിന് വിടാന്‍ ?

ദേശീയ ഷൂട്ടിംഗ് താരം താരയുടെ ഭര്‍ത്താവ് രഞ്ജീത് കുമാര്‍ കോഹ്ലി അഥവാ രഖില്‍ബുള്‍ ഹുസൈന്‍ എന്നയാള്‍ക്ക് സ്വന്തമായി സെക്‌സ് റാക്കറ്റും...! രാഷ്ട്രീയ പ്രമുഖര്‍, ജഡ്ജിമാര്‍, ബ്യൂറോക്രാറ്റുകള്‍ തുടങ്ങി വമ്പന്മാരുമായിട്ടാണ് ഇയാള്‍ക്കു ബന്ധം.

താന്‍ ഒരു സെക്‌സ് റാക്കറ്റ് നടത്തിവരുന്നതായി ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ചെറുപ്രായത്തിലുള്ള പെണ്‍കുട്ടികളെ, ചതിവില്‍പെടുത്തി ഇയാള്‍ തന്റെ സെക്‌സ് റാക്കറ്റില്‍ വീഴ്ത്തുകയായിരുന്നു പതിവ്. ഏറ്റവും നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ശരിയാക്കി നല്‍കാമെന്നു പറഞ്ഞാണ് ഇയാള്‍ പെണ്‍കുട്ടികളെ വലയില്‍ പെടുത്തിയിരുന്നത്.

ഇങ്ങനെ വലവീശിപ്പിടിക്കുന്ന പെണ്‍കുട്ടികളെ ഇയാള്‍ ബ്യൂറോക്രാറ്റുകള്‍ക്കും ഉന്നത രാഷ്ട്രീയക്കാര്‍ക്കും ജുഡീഷ്യറിയിലെ ഉന്നതര്‍ക്കും സമര്‍പ്പിക്കാറുണ്ടായിരുന്നു. സെക്‌സ് റാക്കറ്റ് നടക്കുന്നകിനായി റാഞ്ചി ഹോട്ടലിലെ റൂം നമ്പര്‍ 307 ഉം രണ്ടു ഫഌറ്റുകളും ഇയാള്‍ സ്ഥിരമായി ബുക്കു ചെയ്തിരുന്നു. ഉന്നതരായ കസ്റ്റമേഴ്‌സിന് പെണ്‍കുട്ടികളെ നല്‍കുന്നതിനാണ് ഈ മുറികള്‍ ബുക്കു ചെയ്തിരുന്നത്.

ഹിന്ദു ആചാരപ്രകാരം വിവാഹം കഴിച്ച തന്നെ, വിജിലന്‍സ് രജിസ്റ്റാര്‍ മുസ്താഖ് അഹമ്മദിന്റെ നേതൃത്വത്തില്‍ നിക്കാഹ് നടത്തുകയായിരുന്നുവെന്ന താരയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ഝാര്‍ഘണ്ട് ഹൈക്കോടതി മുസ്താഖ് അഹമ്മതിനെ സസ്‌പെന്റ് ചെയ്തിരുന്നു.

ഝാര്‍ഘണ്ട് മന്ത്രിമാരായ ഹാജി ഹുസൈന്‍ അന്‍സാരി, സുരേഷ് പാസ്വാന്‍ എന്നിവരുമായി തന്റെ ഭര്‍ത്താവിന് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്ന് താര വെളിപ്പെടുത്തിയിരുന്നു. ഇവരെക്കൂടാതെ, ഝാര്‍ഖണ്ട് മുന്‍ സ്പീക്കര്‍ ഇന്ദര്‍ സിങ് നംധരിയുമായും ഇയാള്‍ക്ക് വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ഈ കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത്, കേസ് സി ബി ഐയെക്കൊണ്ട് അന്വേഷിക്കാന്‍ ഝാര്‍ഖണ്ട് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ ഉത്തരവിറക്കി.

എന്നാല്‍, ചില നിയമപരമായ കാര്യങ്ങളിലാണ് താന്‍ കോഹ്ലിയുടെ സഹായം സ്വീകരിച്ചിട്ടുള്ളതെന്ന് ഞായറാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ നംധരി വ്യക്തമാക്കി. ബി ജെ പിയുടെ ഒരു നേതാവ് ഒരു കൊലക്കേസില്‍ അകപ്പെടുകയും ജീവപര്യന്തം തടവു ശിക്ഷ ലഭിക്കുകയും ചെയ്തപ്പോള്‍ ഇടക്കാല ജാമ്യം ലഭിക്കുന്നതിനു വേണ്ടിയാണ് കോഹ്ലിയുടെ സഹായം താന്‍ തേടിയതെന്നായിരുന്നു നംധരിയുടെ വെളിപ്പെടുത്തല്‍.

കോഹ്ലിയുടെ വിവാഹത്തില്‍ പങ്കെടുക്കവെ ഇക്കാര്യം താന്‍ താരയോട് വെളിപ്പെടുത്തിയതാണെന്നും നംധരി പറഞ്ഞു.

ഓഗസ്റ്റ് 22 നാണ് താര പോലീസില്‍ പരാതിപ്പെട്ടത്. ഇതിനു ശേഷം കോഹ്ലിയെ ഡല്‍ഹിയിലേക്കു രക്ഷപ്പെടാന്‍ സഹായിച്ചത് ബീഹാര്‍ സെഷന്‍സ് ജഡ്ജിയാണെന്ന് റാഞ്ചി പോലീസ് വെളിപ്പെടുത്തി.

കോഹ്ലിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പോലീസ് 36 സിം കാര്‍ഡുകളും 15 മൊബൈല്‍ ഹാന്‍ഡ് സെറ്റുകളും പിടിച്ചെടുത്തു. വി വി ഐ പികള്‍ക്കൊപ്പം പരിഗണനയാണ് ഇയാള്‍ക്കു ലഭിച്ചിരുന്നത്. വാഹനത്തില്‍ ബീക്കണ്‍ ലൈറ്റുകള്‍ വച്ചായിരുന്നു ഇയാളുടെ യാത്ര. രണ്ട് സി പി യു, നാലു പ്രിന്ററുകള്‍, ഒരു പ്രൊജക്ടര്‍, 50 മൊബൈല്‍ കവറുകള്‍, വിവാഹ സിഡി എന്നിവയും ഇയാളുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പോലീസ് കണ്ടെടുത്തു. 

അഭിപ്രായങ്ങളൊന്നുമില്ല