Video Of Day

Breaking News

റുക്സാനയുമായി രവീന്ദ്രന്‍ ലൈംഗികബന്ധം നടത്തിയത് കൊച്ചി സരോവരം ഹോട്ടലില്‍

നെടുമങ്ങാട്‌: വെഞ്ഞാറമൂട്‌ പിരപ്പന്‍കോട്‌ സ്വദേശി രവീന്ദ്രന്‍ ആത്മഹത്യചെയ്‌ത കേസില്‍ ഒളികാമറ അനാശ്യാസക്കേസ്‌ പ്രതികളായ ബിന്ധ്യാ തോമസിനേയും റുക്‌സാനയേയും നെടുമങ്ങാട്‌ കോടതി 18 വരെ റിമാന്‍ഡ്‌ ചെയ്‌തു. വന്‍സുരക്ഷാവലയത്തിലാണു പ്രതികളെ ഹാജരാക്കിയത്‌.

നാടകീയ രംഗങ്ങള്‍ക്കാണു കോടതിപരിസരം സാക്ഷ്യം വഹിച്ചത്‌. ഒന്നാം നിലയിലേക്കുള്ള പടിക്കെട്ടില്‍ കുഴഞ്ഞു വീണ റുക്‌സാനയെ വനിതാ പോലീസ്‌ താങ്ങിയെടുത്താണു കോടതി മുറിയിലെത്തിച്ചത്‌. മജിസ്‌ട്രേറ്റ്‌ എ. സമീര്‍ എന്തെങ്കിലും പറയാനുണ്ടോ എന്നാരാഞ്ഞപ്പോള്‍ ഇരുവരും മിണ്ടിയില്ല. കോടതി മുറിയിലെ പ്രതിക്കൂട്ടിലും റുക്‌സാന കുഴഞ്ഞുവീണു. വെഞ്ഞാറമൂട്‌ പോലീസ്‌ കോടതിയിലേക്ക്‌ കൊണ്ടുംവരുംവഴി കന്യാകുളങ്ങര ഗവ. ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ട്‌ ഹാജരാക്കിയെങ്കിലും മജിസ്‌ട്രേറ്റ്‌ അംഗീകരിച്ചില്ല. ഇതിനിടയില്‍ റുക്‌സാനയുടെ അഭിഭാഷകന്‍ മജിസ്‌ട്രേറ്റിനോട്‌ വിദഗ്‌ദ്ധ ചികിത്സ ആവശ്യപ്പെട്ടു. ഇരുവരേയും വീണ്ടും വൈദ്യപരിശോധനക്ക്‌ വിധേയമാക്കി ഹാജരാക്കാന്‍ പോലീസിന്‌ നിര്‍ദ്ദേശം നല്‍കി. റുക്‌സാനയേയും ബിന്ധ്യയേയും വീണ്ടും നെടുമങ്ങാട്‌ ജില്ലാ ആശുപത്രിയില്‍ വിദഗ്‌ദ്ധപരിശോധനക്ക്‌ വിധേയമാക്കി. യാതൊരു ആരോഗ്യ പ്രശ്‌നവുമില്ലെന്ന ഡോക്‌ടറുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുമായി വീണ്ടും പോലീസ്‌ സംഘം നെടുമങ്ങാട്‌ കോടതിയിലെത്തി. നാലരയോടെ ഇരുവരെയും റിമാന്‍ഡ്‌ ചെയ്‌ത്‌ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്കു കൊണ്ടുപോയി.

റുക്‌സാനയും ബിന്ധ്യയും രവീന്ദ്രനെ കണ്ടതായും മൊബൈല്‍ ഫോണ്‍വഴി നിരന്തരം ബന്ധപ്പെട്ടിരുന്നതായും എറണാകുളം വൈപ്പിന്‍ ബൈപ്പാസിലെ സരോവരം ഹോട്ടലില്‍ വച്ചു രവീന്ദ്രനുമായി ലൈംഗികമായി ബന്ധപ്പെട്ടതായും ഇതുമായി ബന്ധപ്പെട്ട സിഡിയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും വന്‍തുക ബ്ലാക്ക്‌മെയില്‍ ചെയ്‌ത്‌ തട്ടിയെടുക്കാന്‍ ശ്രമിച്ചതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും വെഞ്ഞാറമൂട്‌ പോലീസ്‌ റിമാന്‍ഡ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഒളികാമറക്കേസ്‌ മുഖ്യപ്രതി ജയചന്ദ്രനു പങ്കുള്ളതായി തെളിവുകള്‍ ലഭിച്ചുവെന്നും എറണാകുളത്തെ ഹോട്ടലില്‍ കൊണ്ടുപോയി തെളിവെടുപ്പ്‌ നടത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിമിനല്‍ ഗൂഢാലോചന, ആത്മഹത്യാപ്രേരണ, ദേഹോപദ്രവമേല്‍പ്പിക്കുമെന്ന്‌ ഭീഷണിപ്പെടുത്തല്‍, ഭീഷണിപ്പെടുത്തിയും മാനഹാനിയുണ്ടാക്കിയും പണം തട്ടാന്‍ ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ്‌ ഇപ്പോള്‍ കേസെടുത്തിട്ടുള്ളത്‌. ഇപ്പോള്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയിലുള്ള ജയചന്ദ്രന്‍, റുക്‌സാന, ബിന്ധ്യ എന്നിവരെ കൂടുതല്‍ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി കസ്‌റ്റഡിയില്‍ വാങ്ങാന്‍ ഇന്ന്‌ കോടതിയില്‍ പോലീസ്‌ അപേക്ഷ നല്‍കുമെന്നറിയുന്നു. റുക്‌സാനയുടേയും ബിന്ധ്യയുടേയും ജാമ്യാപേക്ഷ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്ന്‌ അഭിഭാഷകര്‍ അറിയിച്ചു.
കടപ്പാട് മംഗളം

അഭിപ്രായങ്ങളൊന്നുമില്ല