Video Of Day

Breaking News

ബിന്ധ്യ-റുക്സാനയും കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തി, നേതാക്കള്‍ ഭീതിയില്‍

കൊച്ചി: കേന്ദ്ര-സംസ്‌ഥാന മന്ത്രിമാരെയും എം.എല്‍.എമാരെയും ഉന്നത രാഷ്‌ട്രീയ നേതാക്കളെയും ആരോപണങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്‌ ഒളികാമറാ അനാശാസ്യക്കേസ്‌ പ്രതികളായ ബിന്ധ്യ തോമസും റുക്‌സാനയും നാടകീയമായി കീഴടങ്ങി. ഇന്നലെ രാത്രി ഒമ്പതുമണിയോടെ എറണാകുളം റേഞ്ച്‌ ഐ.ജി. ഓഫീസില്‍ തമിഴ്‌നാട്‌ രജിസ്‌ട്രേഷനുള്ള സുമോ വാനില്‍ എത്തിയ പ്രതികള്‍ പോലീസിനെ ഞെട്ടിച്ച്‌ കീഴടങ്ങുകയായിരുന്നു. കീഴടങ്ങാന്‍ പ്രതികള്‍ എത്തിയപ്പോള്‍ ഐ.ജി. എം.ആര്‍. അജിത്‌കുമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്‌ഥരാരും ഓഫീസിലുണ്ടായിരുന്നില്ല. ചാനലുകളില്‍ കീഴടങ്ങല്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടതോടെയാണ്‌ പോലീസ്‌ വിവരമറിഞ്ഞത്‌. തുടര്‍ന്ന്‌, കൊച്ചി ഡി.സി.പി നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം ഐ.ജി ഓഫീസില്‍ പാഞ്ഞെത്തി ഇരുവരെയും കസ്‌റ്റഡിയിലെടുത്തു.

തിരുവനന്തപുരം വെഞ്ഞാറമൂട്‌ സ്വദേശി രവീന്ദ്രന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍പോയ പ്രതികള്‍ക്കെതിരേ പോലീസ്‌ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചിരുന്നു. ഇവര്‍ക്കെതിരേ പോലീസ്‌ വ്യാപക അന്വേഷണം നടത്തിവരുന്നതിനിടെയാണ്‌ നാടകീയ കീഴടങ്ങല്‍.

ഐ.ജി. ഓഫീസില്‍വച്ച്‌ മാധ്യമ പ്രവര്‍ത്തകരോടു സംസാരിച്ച ബിന്ധ്യാ തോമസ്‌ ഭരണകക്ഷിയില്‍പ്പെട്ട കേന്ദ്ര-സംസ്‌ഥാന മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ഉന്നത രാഷ്‌ട്രീയ നേതാക്കള്‍ക്കും ഈ സംഭവങ്ങളില്‍ പങ്കുണ്ടെന്ന്‌ ആരോപിച്ചു. കേസില്‍ തങ്ങള്‍ക്കെതിരേ പരാതി നല്‍കിയ സജികുമാര്‍ ഭരണതലപ്പത്തെ പല പ്രമുഖരുടെയും ബിനാമിയാണെന്നും ഇവര്‍ പറഞ്ഞു. തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ ജില്ലകളിലുള്ള ചില മുന്‍ കേന്ദ്രമന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും കേസില്‍ ബന്ധമുള്ളതിനാല്‍ തങ്ങളുടെ ജീവന്‍ അപകടത്തിലാണെന്നും ഇവര്‍ ആരോപിച്ചു.

എ.പി. അബ്‌ദുള്ളക്കുട്ടി എം.എല്‍.എയുടെയും കെ.പി.സി.സി. നേതാവ്‌ ശരത്‌ചന്ദ്ര പ്രസാദിന്റെയും സാമ്പത്തിക ഇടപാടുകള്‍ക്കും ഈ കേസില്‍പ്പെട്ടവരുമായി ബന്ധമുണ്ടെന്നും ബിന്ധ്യ പറഞ്ഞു. എന്നാല്‍, മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച്‌ ചോദിച്ചെങ്കിലും കൂടുതല്‍ പേരുകള്‍ വെളിപ്പെടുത്താന്‍ അവര്‍ തയ്ാറായില്ല.

ഒളികാമറാ ബ്ലാക്ക്‌മെയിലിംഗ്‌ കേസില്‍ നേരത്തെ അറസ്‌റ്റിലായ ഇവര്‍ക്ക്‌ നാലുദിവസത്തെ പോലീസ്‌ കസ്‌റ്റഡിക്കുശേഷം ജാമ്യം ലഭിച്ചിരുന്നു. അന്ന്‌ ഇവരുടെ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍പോലും പോലീസ്‌ തയ്യാറായിരുന്നില്ല. എന്നാല്‍, രവീന്ദ്രന്റെ ആത്മഹത്യ മംഗളം പുറത്തുകൊണ്ടുവന്നതോടെ കേസെടുക്കാന്‍ പിന്നീട്‌ പോലീസ്‌ നിര്‍ബന്ധിതമാവുകയായിരുന്നു. അന്വേഷണത്തിനിടെ കേസിലെ ഉന്നത രാഷ്‌ട്രീയ ബന്ധങ്ങള്‍ മറനീക്കി പുറത്തുവന്നു.

റുക്‌സാനയെയും ബിന്ധ്യയെയും ഡി.സി.പി നിശാന്തിനിയുടെ നേതൃത്വത്തില്‍ രാത്രി വൈകിയും വിശദമായി ചോദ്യം ചെയ്‌തുവരികയാണ്‌. കീഴടങ്ങല്‍ വിവരമറിഞ്ഞ്‌ രവീന്ദ്രന്റെ ആത്മഹത്യാക്കേസ്‌ അന്വേഷിക്കുന്ന തിരുവനന്തപുരം വെഞ്ഞാറമൂട്‌ സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം കൊച്ചിയിലേക്ക്‌ തിരിച്ചിട്ടുണ്ട്‌.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല