Video Of Day

Breaking News

വാര്‍ത്തകള്‍ തുടങ്ങുമ്പോള്‍ തുണിയുണ്ട്, കഴിയുമ്പോള്‍ പൂര്‍ണ്ണ നഗ്ന

നമസ്‌കാരം പ്രധാന വാര്‍ത്തകള്‍.
'ബ്രസീലിനെ 7-0ന് തോല്പിച്ച് ജര്‍മനി ഫൈനലില്‍.
വാര്‍ത്താവായനക്കാരി ടി-ഷര്‍ട്ടൂരി.
'ജി 20 ഉച്ചകോടിക്ക് തുടക്കമായി.
വായനക്കാരി പാവാടയുമൂരി.
'ഉക്രെയിനില്‍ സ്‌ഫോടനം. ആര്‍ക്കും പരുക്കില്ല.
അതാ, വാര്‍ത്താവായനക്കാരി ധരിച്ചിരുന്ന പെറ്റിക്കോട്ടും ഊരി.

ഇപ്പോള്‍ സ്‌ഫോടനം ഈ കാഴ്ചയും കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകരുടെ നെഞ്ചിലാണ്. കാരണം വാര്‍ത്തകള്‍ ഇപ്പോള്‍ വായിക്കപ്പെടുന്നത് അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ചു കൊണ്ടാണ്. പുതിയ വാര്‍ത്തകള്‍ വരുംതോറും നെഞ്ച് പിന്നെയും പെരുമ്പറ കൊട്ടിത്തുടങ്ങി.

'ഡൈവോഴ്‌സ് രക്തസമ്മര്‍ദ്ദം കൂട്ടാനിടയാക്കുമെന്ന് പഠനം..ആ വാര്‍ത്ത കൂടിയായതോടെ കാഴ്ചക്കാരുടെ രക്തസമ്മര്‍ദ്ദം കുത്തനെ കുതിക്കുകയാണ്. കാരണം വാര്‍ത്താവായനക്കാരി അടിവസ്ത്രങ്ങളും ഊരിമാറ്റുകയാണ്. ഇപ്പോള്‍ പിറന്നപടി നിന്നാണ് വാര്‍ത്തവായന. കഴിഞ്ഞു.

20 മിനിറ്റുകൊണ്ട് വാര്‍ത്തകളെ നഗ്നരാക്കുന്ന പരിപാടിയായിരുന്നു പ്രേക്ഷകര്‍ കണ്ടത്. വെറും തമാശപ്പരിപാടിയല്ല. തുണിയില്ലാതെ വാര്‍ത്ത വായിക്കുന്ന ഒരു ചാനല്‍ ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നു, അങ്ങു വെനസ്വേലയില്‍. ഓണ്‍ലൈന്‍ ന്യൂസ് ചാനലായ ഡെസ്‌നുഡാന്‍ഡോ ല നോട്ടിഷ്യയിലാണ് വാര്‍ത്താഅവതാരകര്‍ തുണിയില്ലാതെ പ്രത്യക്ഷപ്പെടുന്നത്. ചാനലിന്റെ പേരിന്റെ അര്‍ഥം തന്നെ വാര്‍ത്തകളെ നഗ്നമാക്കുന്നു എന്നാണ്. നാലാഴ്ചയേ ആയിട്ടുള്ളൂ ചാനല്‍ തുടങ്ങിയിട്ട്.

ലോകകപ്പ് ഫുട്‌ബോള്‍ വാര്‍ത്തകള്‍ക്കു വേണ്ടിയായിരുന്നു തുടക്കം. പക്ഷേ എത്ര ആലോചിച്ചിട്ടും എങ്ങിനെ വാര്‍ത്താഅവതരണത്തില്‍ വ്യത്യസ്തത കൊണ്ടുവരാനാകുമെന്ന് ചാനലധികാരികള്‍ക്ക് പിടികിട്ടിയില്ല. അങ്ങിനെ ചിന്തിച്ചു തലപുകയ്ക്കുന്നതിനിടെയാണ് കാഴ്ചക്കാരുടെ മനസ്സില്‍ ലഡുപൊട്ടിക്കുന്ന ഐഡിയ പൊട്ടിമുളച്ചത്. അങ്ങിനെ തുണിയില്ലാതെയെത്തി വാര്‍ത്താവായനക്കാരികള്‍ പ്രേക്ഷകരുടെ നെഞ്ചിലേക്ക് ഗോളടി തുടങ്ങിയതോടെ സംഗതി ഹിറ്റായി. ചാനലിന്റെ വാര്‍ത്ത സ്ഥിരം മുടങ്ങാതെ കാണുന്ന 60,000ത്തിലധികം പേരുണ്ട് നിലവില്‍.

ഒരു വെറൈറ്റിക്കു വേണ്ടിയാണ് വേള്‍ഡ് കപ്പ് വാര്‍ത്തകള്‍ തുണിയില്ലാതെ അവതരിപ്പിച്ചതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. പേരെടുത്ത മോഡലുകളായിരുന്നു വാര്‍ത്താഅവതാരകരായെത്തിയത്. ഓരോരുത്തര്‍ക്കും പ്രത്യേക പരിശീലനവും നല്‍കി. ഓരോ വാര്‍ത്ത കഴിയുമ്പോഴും തൊട്ടടുത്ത വാര്‍ത്താവായനക്കാരിയുടെ പരസ്യവും കൊടുക്കുന്ന തന്ത്രവും പയറ്റി ചാനല്‍സംഘം. ആദ്യം യൂട്യൂബ് വഴിയായിരുന്നു അവതരണം.

പിന്നീട് സംഗതി 'എ ആയതോടെ വിഡിയോ ഷെയറിങ് സൈറ്റായ വിമിയോയിലേക്കു മാറി. ലോകകപ്പ് കഴിഞ്ഞെങ്കിലും ഇപ്പോള്‍ സീരിയസ് വാര്‍ത്തകളുമായും ചാനല്‍ സംപ്രേക്ഷണം തുടരുന്നുണ്ട്. ഒന്നും മറച്ചു വയ്ക്കാതെ സത്യസന്ധമായ വാര്‍ത്തകളാണ് തങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതെന്നാണ് അധികൃതരുടെ അവകാശപ്പെടല്‍. കാര്യങ്ങളെല്ലാം നോക്കുമ്പോള്‍ സംഗതി ശരിയാണ്-ഒരു മറ പോലുമില്ലാതെ യാണല്ലോ ചാനലിന്റെ വാര്‍ത്താഅവതരണം!
കടപ്പാട്: മനോരമഓണ്‍ലൈന്‍

അഭിപ്രായങ്ങളൊന്നുമില്ല