Video Of Day

Breaking News

റുക്സാന മൊറ്റൊരു സരിത തന്നെ, റുക്സാനയുടേത് വിചിത്രകഥ

കോട്ടയം: കൊച്ചി ബ്ലൂ ബ്ലാക്ക്‌മെയിലിംഗ്‌ കേസിലെ മുഖ്യപ്രതി റുക്‌സാന പറഞ്ഞത്‌ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍. താനുമായി ശാരീരികബന്ധം പുലര്‍ത്തിയ പ്രമുഖരുടെ പേരുകള്‍ പറയാന്‍ ഭയം മൂലം ആദ്യം വിസമ്മതിച്ച റുക്‌സാന പിന്നീട്‌ അവരെക്കുറിച്ച്‌ പറയുമ്പോള്‍ ശരിക്കും കരയുകയായിരുന്നു. റുക്‌സാനയുടെ വെളിപ്പെടുത്തല്‍ അടങ്ങുന്ന എക്‌സ്ക്ലൂസിവ്‌ ടേപ്പ്‌ 'മംഗളം' പുറത്തുവിട്ടു.

മുന്‍ കേന്ദ്രമന്ത്രിമാരായ പി ചിദംബരത്തിന്റെയും കെ വി തോമസിന്റെയും കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെയും സിനിമാ താരം കലാഭവന്‍ മണിയുടെയും എറണാകുളത്തെ രാഷ്‌ട്രീയ നേതാവ്‌ ലിനോ ജേക്കബിന്റെയും പേരുകള്‍ വെളിപ്പെടുത്തിയാണ്‌ റുക്‌സാന കേരള സമൂഹത്തെ ഞെട്ടിച്ചിരിക്കുന്നത്‌.

ജോലി അന്വേഷിച്ചാണ്‌ കെ വി തോമസിന്റെ അടുത്തു പോയത്‌. തോമസുമായി ബന്ധപ്പെട്ടത്‌ നാല്‌ വര്‍ഷം മുന്‍പാണ്‌. ചിദംബരത്തെ കാണാന്‍ മറ്റ്‌ മൂന്ന്‌ യുവതികള്‍ക്കൊപ്പമാണ്‌ ചെന്നൈയിലേക്ക്‌ പോയത്‌. എറണാകുളത്തുവച്ചാണ്‌ ഗണേഷുമായി ബന്ധപ്പെട്ടത്‌.
ഭര്‍ത്താവിന്റെ സാമ്പത്തിക ബാധ്യതയെ കുറിച്ചും കേസിനെ കുറിച്ചുമൊക്കെ എറണാകുളത്ത്‌ താന്‍ പോയിരുന്ന ബ്യൂട്ടി പാര്‍ലറിലെ ആന്റിയോട്‌ സംസാരിച്ചതാണ്‌ ഡിവൈഎസ്‌പി തോമസ്‌ തന്നെ ഉപയോഗിക്കാന്‍ കാരണമായത്‌. ആന്റിയാണ്‌ തന്റെ വിവരങ്ങള്‍ തോമസിനു നല്‍കിയത്‌. തോമസ്‌ തന്നെ ഫോണില്‍ വിളിച്ചു. ആദ്യം താന്‍ ആളറിയാതെ ചൂടായി. എന്നാല്‍ ആളെ തിരിച്ചറിഞ്ഞപ്പോള്‍ പറഞ്ഞിടത്ത്‌ പോയി കണ്ടു. രണ്ട്‌ തവണ തോമസിനൊപ്പം കൊച്ചിയിലെ ഫ്‌ളാറ്റില്‍ കഴിഞ്ഞുവെന്നും റുക്‌സാന പറയുന്നു.

തനിക്ക്‌ ഇങ്ങനെയൊന്നുമാവാന്‍ താല്‍പര്യമില്ലായിരുന്നുവെന്ന്‌ പറയുന്ന റുക്‌സാന തന്നെ ബിന്ധ്യാസ്‌ കുടുക്കിയതാണെന്നും വെളിപ്പെടുത്തുന്നു.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല