Video Of Day

Breaking News

മോഡിയേയും മാതാ അമൃതാനന്ദമയിയേയും അധിക്ഷേപിച്ച് മാഗസിന്‍

തൃശൂര്‍:  പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും മാതാ അമൃതാനന്ദമയിയേയും സംസ്കാര ശൂന്യമായ ഭാഷയിൽ പരാമർശിക്കുന്ന ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് മാഗസിൻ  വിവാദമാകുന്നു. എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള യൂണിയനാണ് മാഗസിൻ പുറത്തിറക്കിയത്.

മാഗസിന്റെ 80ാം പേജിൽ മാഗസിന്റെ ഭാഗമായി ചേര്‍ത്തിട്ടുള്ള പദപ്രശ്‌നത്തില്‍ നരേന്ദ്രമോഡിയെ കൂടാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്‍മോഹന്‍ സിംഗ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ശശി തരൂര്‍, രാഹുല്‍ഗാന്ധി, അരവിന്ദ് കേജ്‌രിവാള്‍, മാതാ അമൃതാന്ദമയി എന്നിവർക്കതിരെയും  മോശം പരാമര്‍ശങ്ങളുണ്ട്. 

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉമ്മ വില്‍ക്കുന്ന അമ്മ ? ,നമോ = നായിന്റെ മോന്‍ എങ്കില്‍ നമോ ആര്?
വായ കൊണ്ട് അധികം ശബ്ദം പുറപ്പെടുവിക്കാത്ത ലോകത്തിലെ ഒരേയൊരു പ്രധാനമന്ത്രി ?, തുടങ്ങി തീര്ത്തും സംസ്കാര ശൂന്യമായ പരമർശനങ്ങളുമായി പുറത്തിറങ്ങിയ മാഗസിന്റെ സ്റ്റുഡന്റ് എഡിറ്റര്‍  വിപിന്‍രാജ് ആണ്. സ്റ്റാഫ് എഡിറ്റര്‍ പ്രൊഫ. സന്തോഷ്. കോളജ് പ്രിന്‍സിപ്പലായ ഡോ.ഡി.ജയപ്രസാദ് ആണ് പ്രസാധകന്‍.
മോഡിയെ സംസ്‌കാര ശൂന്യമായ ഭാഷയില്‍ പരാമര്‍ശിക്കുന്ന മാഗസിന്‍ പിന്‍വലിക്കണമെന്നും, മാഗസിന്‍ തയ്യാറാക്കിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
. കഴിഞ്ഞ മാർച്ച് 26 നാണ് മാഗസിൻ പ്രകാശനം ചെയ്തത്. എന്നാൽ ജൂണിൽ കോളേജ് തുറന്ന ശേഷമാണ് മാഗസിൻ കുട്ടികൾക്ക് വിതരണം ചെയ്തത്.

അഭിപ്രായങ്ങളൊന്നുമില്ല